Ezekiel 40:17
പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഓരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
Ezekiel 40:17 in Other Translations
King James Version (KJV)
Then brought he me into the outward court, and, lo, there were chambers, and a pavement made for the court round about: thirty chambers were upon the pavement.
American Standard Version (ASV)
Then brought he me into the outer court; and, lo, there were chambers and a pavement, made for the court round about: thirty chambers were upon the pavement.
Bible in Basic English (BBE)
Then he took me into the outer square, and there were rooms and a stone floor made for the open square all round: there were thirty rooms on the stone floor.
Darby English Bible (DBY)
And he brought me into the outer court, and behold, there were cells, and a pavement made for the court round about: thirty cells were upon the pavement.
World English Bible (WEB)
Then brought he me into the outer court; and, behold, there were chambers and a pavement, made for the court round about: thirty chambers were on the pavement.
Young's Literal Translation (YLT)
And he bringeth me in unto the outer court, and lo, chambers and a pavement made for the court all round about -- thirty chambers on the pavement --
| Then brought | וַיְבִיאֵ֗נִי | waybîʾēnî | vai-vee-A-nee |
| he me into | אֶל | ʾel | el |
| the outward | הֶֽחָצֵר֙ | heḥāṣēr | heh-ha-TSARE |
| court, | הַחִ֣יצוֹנָ֔ה | haḥîṣônâ | ha-HEE-tsoh-NA |
| and, lo, | וְהִנֵּ֤ה | wĕhinnē | veh-hee-NAY |
| there were chambers, | לְשָׁכוֹת֙ | lĕšākôt | leh-sha-HOTE |
| pavement a and | וְרִֽצְפָ֔ה | wĕriṣĕpâ | veh-ree-tseh-FA |
| made | עָשׂ֥וּי | ʿāśûy | ah-SOO |
| for the court | לֶחָצֵ֖ר | leḥāṣēr | leh-ha-TSARE |
| round about: | סָבִ֣יב׀ | sābîb | sa-VEEV |
| סָבִ֑יב | sābîb | sa-VEEV | |
| thirty | שְׁלֹשִׁ֥ים | šĕlōšîm | sheh-loh-SHEEM |
| chambers | לְשָׁכ֖וֹת | lĕšākôt | leh-sha-HOTE |
| were upon | אֶל | ʾel | el |
| the pavement. | הָרִֽצְפָֽה׃ | hāriṣĕpâ | ha-REE-tseh-FA |
Cross Reference
വെളിപ്പാടു 11:2
ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.
യേഹേസ്കേൽ 42:1
അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
യേഹേസ്കേൽ 46:21
പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
യേഹേസ്കേൽ 45:5
പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യർക്കു പാർപ്പാൻ ഗ്രാമങ്ങൾക്കായുള്ള സ്വത്തായിരിക്കേണം.
യേഹേസ്കേൽ 10:5
കെരൂബുകളുടെ ചിറകുകളുടെ ഇരെച്ചൽ പുറത്തെ പ്രാകാരംവരെ സർവ്വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേൾപ്പാനുണ്ടായിരുന്നു.
ദിനവൃത്താന്തം 2 31:11
അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു;
ദിനവൃത്താന്തം 1 23:28
അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
ദിനവൃത്താന്തം 1 9:26
വാതിൽ കാവൽക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
യേഹേസ്കേൽ 42:4
മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.
യേഹേസ്കേൽ 41:6
എന്നാൽ പുറവാരമുറികൾ ഒന്നിന്റെ മേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാൻ തക്കവണ്ണം ചേർന്നിരുന്നു; എന്നാൽ തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.
യേഹേസ്കേൽ 40:38
അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.
രാജാക്കന്മാർ 2 23:11
യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂര്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
രാജാക്കന്മാർ 1 6:5
മന്ദിരവും അന്തർമ്മന്ദിരവും കൂടിയ ആലയത്തിന്റെ ചുവരിനോടു ചേർത്തു ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിതു അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.