സഭാപ്രസംഗി 3:19
മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
For | כִּי֩ | kiy | kee |
that which befalleth | מִקְרֶ֨ה | miqre | meek-REH |
sons the | בְֽנֵי | bĕnê | VEH-nay |
of men | הָאָדָ֜ם | hāʾādām | ha-ah-DAHM |
befalleth | וּמִקְרֶ֣ה | ûmiqre | oo-meek-REH |
beasts; | הַבְּהֵמָ֗ה | habbĕhēmâ | ha-beh-hay-MA |
thing one even | וּמִקְרֶ֤ה | ûmiqre | oo-meek-REH |
befalleth | אֶחָד֙ | ʾeḥād | eh-HAHD |
one the as them: | לָהֶ֔ם | lāhem | la-HEM |
dieth, | כְּמ֥וֹת | kĕmôt | keh-MOTE |
so | זֶה֙ | zeh | zeh |
dieth | כֵּ֣ן | kēn | kane |
other; the | מ֣וֹת | môt | mote |
yea, they have all | זֶ֔ה | ze | zeh |
one | וְר֥וּחַ | wĕrûaḥ | veh-ROO-ak |
breath; | אֶחָ֖ד | ʾeḥād | eh-HAHD |
man a that so | לַכֹּ֑ל | lakkōl | la-KOLE |
hath no | וּמוֹתַ֨ר | ûmôtar | oo-moh-TAHR |
preeminence | הָאָדָ֤ם | hāʾādām | ha-ah-DAHM |
above | מִן | min | meen |
beast: a | הַבְּהֵמָה֙ | habbĕhēmāh | ha-beh-hay-MA |
for | אָ֔יִן | ʾāyin | AH-yeen |
all | כִּ֥י | kî | kee |
is vanity. | הַכֹּ֖ל | hakkōl | ha-KOLE |
הָֽבֶל׃ | hābel | HA-vel |
Cross Reference
സങ്കീർത്തനങ്ങൾ 49:12
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനിൽക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.
സങ്കീർത്തനങ്ങൾ 49:20
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ.
സഭാപ്രസംഗി 2:20
ആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.
സഭാപ്രസംഗി 2:16
ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
സഭാപ്രസംഗി 2:14
ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർക്കു എല്ലാവർക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.
സങ്കീർത്തനങ്ങൾ 104:29
തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
സങ്കീർത്തനങ്ങൾ 92:6
മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 89:47
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഓർക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
സങ്കീർത്തനങ്ങൾ 39:5
ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
ഇയ്യോബ് 14:10
പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?
ശമൂവേൽ -2 14:14
നാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.