2 Samuel 2:1
അനന്തരം ദാവീദ് യഹോവയോടു: ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോടു: ചെല്ലുക എന്നു കല്പിച്ചു. ഞാൻ എവിടേക്കു ചെല്ലേണ്ടു എന്നു ദാവീദ് ചോദിച്ചതിന്നു: ഹെബ്രോനിലേക്കു എന്നു അരുളപ്പാടുണ്ടായി.
2 Samuel 2:1 in Other Translations
King James Version (KJV)
And it came to pass after this, that David inquired of the LORD, saying, Shall I go up into any of the cities of Judah? And the LORD said unto him, Go up. And David said, Whither shall I go up? And he said, Unto Hebron.
American Standard Version (ASV)
And it came to pass after this, that David inquired of Jehovah, saying, Shall I go up into any of the cities of Judah? And Jehovah said unto him, Go up. And David said, Whither shall I go up? And he said, Unto Hebron.
Bible in Basic English (BBE)
Now after this, David, questioning the Lord, said, Am I to go up into any of the towns of Judah? And the Lord said to him, Go up. And David said, Where am I to go? And he said, To Hebron.
Darby English Bible (DBY)
And it came to pass after this that David inquired of Jehovah, saying, Shall I go up into one of the cities of Judah? And Jehovah said to him, Go up. And David said, Whither shall I go up? And he said, Unto Hebron.
Webster's Bible (WBT)
And it came to pass after this, that David inquired of the LORD, saying, Shall I go up into any of the cities of Judah? And the LORD said to him, Go up. And David said, Whither shall I go up? And he said, To Hebron.
World English Bible (WEB)
It happened after this, that David inquired of Yahweh, saying, Shall I go up into any of the cities of Judah? Yahweh said to him, Go up. David said, Where shall I go up? He said, To Hebron.
Young's Literal Translation (YLT)
And it cometh to pass afterwards, that David asketh at Jehovah, saying, `Do I go up into one of the cities of Judah?' and Jehovah saith unto him, `Go up.' And David saith, `Whither do I go up?' and He saith, `To Hebron.'
| And it came to pass | וַיְהִ֣י | wayhî | vai-HEE |
| this, after | אַֽחֲרֵי | ʾaḥărê | AH-huh-ray |
| כֵ֗ן | kēn | hane | |
| that David | וַיִּשְׁאַל֩ | wayyišʾal | va-yeesh-AL |
| inquired | דָּוִ֨ד | dāwid | da-VEED |
| Lord, the of | בַּֽיהוָ֤ה׀ | bayhwâ | bai-VA |
| saying, | לֵאמֹר֙ | lēʾmōr | lay-MORE |
| Shall I go up | הַאֶֽעֱלֶ֗ה | haʾeʿĕle | ha-eh-ay-LEH |
| into any | בְּאַחַת֙ | bĕʾaḥat | beh-ah-HAHT |
| cities the of | עָרֵ֣י | ʿārê | ah-RAY |
| of Judah? | יְהוּדָ֔ה | yĕhûdâ | yeh-hoo-DA |
| And the Lord | וַיֹּ֧אמֶר | wayyōʾmer | va-YOH-mer |
| said | יְהוָ֛ה | yĕhwâ | yeh-VA |
| unto | אֵלָ֖יו | ʾēlāyw | ay-LAV |
| him, Go up. | עֲלֵ֑ה | ʿălē | uh-LAY |
| David And | וַיֹּ֧אמֶר | wayyōʾmer | va-YOH-mer |
| said, | דָּוִ֛ד | dāwid | da-VEED |
| Whither | אָ֥נָה | ʾānâ | AH-na |
| up? go I shall | אֶֽעֱלֶ֖ה | ʾeʿĕle | eh-ay-LEH |
| And he said, | וַיֹּ֥אמֶר | wayyōʾmer | va-YOH-mer |
| Unto Hebron. | חֶבְרֹֽנָה׃ | ḥebrōnâ | hev-ROH-na |
Cross Reference
ശമൂവേൽ-1 23:2
ദാവീദ് യഹോവയോടു; ഞാൻ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോടു: ചെന്നു ഫെലിസ്ത്യരെ തോല്പിച്ചു കെയീലയെ രക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
ശമൂവേൽ-1 23:9
ശൌൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോൾ പുരോഹിതനായ അബ്യാഥാരിനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.
ശമൂവേൽ-1 23:4
ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോടു: എഴുന്നേറ്റു കെയീലയിലേക്കു ചെല്ലുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
ദിനവൃത്താന്തം 1 29:7
ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്തു താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു.
സങ്കീർത്തനങ്ങൾ 25:4
യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
സങ്കീർത്തനങ്ങൾ 27:4
ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.
സങ്കീർത്തനങ്ങൾ 143:8
രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയർത്തുന്നുവല്ലോ.
സദൃശ്യവാക്യങ്ങൾ 3:5
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
യേഹേസ്കേൽ 36:37
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്കു ആളുകളെ ആട്ടിൻ കൂട്ടത്തെപ്പോലെ വർദ്ധിപ്പിച്ചുകൊടുക്കും.
രാജാക്കന്മാർ 1 2:11
ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
ശമൂവേൽ -2 15:7
നാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.
സംഖ്യാപുസ്തകം 13:22
അവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
സംഖ്യാപുസ്തകം 27:21
അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കേണം; അവൻ അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
യോശുവ 14:13
അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
ന്യായാധിപന്മാർ 1:1
യോശുവയുടെ മരണശേഷം യിസ്രായേൽമക്കൾ: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാൻ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
ശമൂവേൽ-1 30:7
ദാവീദ് അഹീമേലെക്കിന്റെ മകനായ അബ്യാഥാർപുരോഹിതനോടു: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു.
ശമൂവേൽ -2 2:11
ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നേ.
ശമൂവേൽ -2 5:1
അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.
ശമൂവേൽ -2 5:19
അപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.
ശമൂവേൽ -2 5:23
ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക.
ഉല്പത്തി 32:2
യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു.